Friday 23 September 2016

JAPPANUM SECOND OFFICERUM

സമയം രാവിലെ നാലു മണി . ഡ്യൂട്ടി ടേക്ക് ഓവർ ചെയ്യാൻ വന്ന ഫസ്റ്റ് ഓഫീസർ പറഞ്ഞു . സെക്കൻഡ് ഇട്സ് യൂവർ ഡേ .. യാഹ് ഇട്സ് ആൽവേസ് ബീൻ മൈൻ സർ .. ഞാൻ പറഞ്ഞു
സൂർത്തുക്കളെ കഥ നടക്കുന്നത് ഇങ്ങകലെ ജപ്പാനിലെ അകാശി സ്ട്രെറ്റിലാണ് ..
ലോകത്തിലെ സകല കപ്പലിലെയും സെക്കൻഡ്  ഓഫീസർ മാർ വാംപയറുകളാണ് എന്നു പറയുന്നത് എത്ര സത്യമാണ് .. കാരണം ലോകം ഉറങ്ങുമ്പോളാണ് അവർ ഡ്യൂട്ടി ചെയ്യുന്നത് . രാവിലെ  ഏഴു മണിക്കാണ്  കപ്പൽ കരക്കടുക്കാൻ പോകുന്നത് . അപ്പൊ വീണ്ടും ഞാൻ ഡ്യൂട്ടിയിൽ വരേണ്ടി വരും അതാണ് നേരത്തെ മൂപ്പര് അങ്ങനെ പറയാൻ കാരണം.

രാവിലെ ഏഴു മണിക്ക് കപ്പൽ ജപ്പാനിലെ കാകഗോവ പോർട്ടിൽ എത്തി . സംഗതി കെട്ടിപ്പൂട്ടി  അടുപ്പിച്ചപ്പോഴേക്കും സമയം ഒമ്പത് മണിയായി . ഉറങ്ങാൻ പോയ ക്യാപ്റ്റന്റ്റെ ഓഫിസിനു മുന്നിൽ പതിനാലാം രാവിന്റെ പുഞ്ചിരിയുമായി നിന്ന എന്നെ കണ്ടപ്പോൾ മൂപ്പർ പറഞ്ഞു . സെക്കൻഡ് യുആർ ടയേർഡ് .യു നീഡ് റ്റു ടേക്ക് റസ്റ്റ് .

എന്നെ മൂപ്പർക്ക് പെരുത്തിഷ്ടാണ് .പക്ഷെ പോർട്ടത്തിയാലുള്ള ഈ ഓട്ടമാണ്  മൂപ്പർക്ക് തീരെ പിടിക്കാതദ്‌ .പണ്ടേ ഏതോ സിനിമേല് മോഹൻലാലിന്റെ തല്ലു കൊണ്ട് നിക്കുന്ന ശ്രീനിവാസന്റെ ഭാവം ആയിരിക്കണം എന്റെ മുഖത് .
i am fine captain, i ll manage, its a matter of 6 hours and i will be back, i promise
ആൾ വിടാൻ തയ്യാറല്ല
പഹയാ ഇജ് ഇന്നലെ ഒറങ്ങീട്ടില്ല 12 മണിക്ക് വീണ്ടും ഡ്യൂട്ടിക് വരണം എന്നൊക്കെ തുടങ്ങ്യ പറയാൻ . എപ്പളാ ഹമുക്കേ ഇജോറങ്ങ ന്നും കൂടി നല്ല ബ്രിട്ടീഷ് അക്‌സെന്റ് വെച്ച് പെടച്ചു

ജീവിതത്തിൽ ആദ്യായിട്ട് ജപ്പാനിൽ വന്നിട്ട് ഒരു കടല മുട്ടായി പോലും വാങ്ങീല ന്നു എന്റുമ്മ അറിഞ്ഞാൽ പൊറുക്കൂലാന്ന് എങ്ങനെയാ പറയാ എന്ന് ഞാൻ മലയാളത്തിലും ഇംഗ്ലീഷിലും ഒക്കെ ആലോയിച്ചു .
പക്ഷെ ഉത്തരം കിട്ടീല
ഇത്തിരി മുറു മുറുപ്പോടെ പാസ്സ്പോര്ട്ടും ഷോർ പാസും വെച്ച് നീട്ടുമ്പോൾ ക്യാപ്റ്റന്റെ മുഖം ഇത്തിരി ചുവത്തിരുന്നു . ഇതല്ല ഇതിലും വലിയ സുനാമി ഉണ്ടായിട്ടു തിരുവേഗപ്പുറ പൊഴേല് ചാടിയ ടീമ്സ് ആണ് നമ്മളുന്നു മൂപ്പർക്കാരിലല്ല
ഓഫീസിന് ഇറങ്ങും നേരം സെക്കൻഡ് പ്ളീസ് നെക്സ്റ്റ് ടൈം ഡോണ്ട് ഡു ദിസ് ടു മി
അത് ഞാനല്ലേ പറയേണ്ടേ എന്ന് അങ്ങോട്ട് പറയണം എന്ന് തോന്നിയെങ്കിലും തിരിച്ചു കപ്പലിൽ തന്നെ വരണം എന്നുള്ളൊണ്ട് മാത്രം മിണ്ടീല
പണ്ടത്തെ പെരുമാൾ മാഷുടെ തല്ല് പോലെ  ഐറ്റം ആയോണ്ട് പ്രത്യേകിച്ചൊന്നും തോന്നിയില്ല
കാർഗോ കണ്ട്രോൾ റൂമിൽ എന്റെ എൻട്രി പ്രതീക്ഷിച്ചിരുന്ന പോലെ തേർഡ് ഓഫീസറും ഫസ്റ്റ് ഓഫീസറും കണ്ടപ്പോഴേ പറഞ്ഞു
ലോജി ആഗയാ അപ്ന മോഡിജി .ഒയെ സെക്കൻഡ് സാബ് കഭി ഹമേ  ബി ലേക്ക ചലോ യാർ
പിന്നെ നാഴികക്ക് നാൽപതു വട്ടം ഉറക്ക കംപ്ലൈന്റ്റ് പറഞ്ഞു നടക്കണ ടീമാണ് , ഇങ്ങളോടൊന്നു പറഞ്ഞു കളയാൻ എനെറ്റെടുത് സമയമില്ല
കപ്പലിലെ ഒരു പറയാത്ത നിയമമുണ്ട് എല്ലാരും ഇപ്പോഴും എപ്പോഴും ഓൺ കാൾ ഡ്യൂട്ടിയിൽ ആണ്
എമർജൻസി എപ്പോ വേണേലും വരാം
എന്തായാലും ഉറക്കമിലാത്ത ഊരു തെണ്ടി എന്നാണ് പലരും എന്നെ കുറിച്ച് പറയുന്നത്
ഇന്ത്യൻ ക്രൂ മോഡിജി എന്നും

എന്റെ എല്ലാ ട്രിപ്പിലും ഏറ്റവും കൂടുതൽ സങ്കടപ്പെടുന്നത് തേർഡ് ഓഫീസറായിരിക്കും ഞാൻ വന്നാലല്ലേ അവനു ഓഫ് ഡ്യൂട്ടി ആവാൻ പറ്റു .
തേർഡ് വാട്ട് വുഡ് യൂ ലൈക് റ്റു ഹാവ് ടുഡേ ?
ബർഗർ ഓർ പിസ്സ ?
സർ പ്ളീസ് കം ഫാസ്റ്റ് അവന്റെ വാക്കുകളിലെ വേദന മനസ്സിലാക്കി ഞാൻ ടാക്സി കാത്തു നിന്നു
ആറു മണിക്കൂർ ജപ്പാൻ എവിടെ പോണം
ഗൂഗിൾ ഏട്ടനോട് അട്ട്രാക്ഷൻസ് നിയർ ബൈ ചോദിച്ചപ്പോ കാര്യായിട് ഒന്നുമില്ല
അപ്പോഴാണ് യുനെസ്കോ വേൾഡ് ഹെറിറ്റേജ് ലിസ്റ്റിലുള്ള ആകാശി കാസിൽ 20 കിലോ മീറ്റർ അകലത്തിലുണ്ടെന്ന് കണ്ടത് പിന്നെ ഒന്നും നോക്കില
കോബ സിറ്റി ലെക് ടാസ്‌കി വിടാൻ പറഞ്ഞു
നമ്മൾ വീട്ടിലെ ടാക്സി പോലും ഇത്ര ക്‌ളീൻ ഉണ്ടാവില്ല കയ്യിൽ കയ്യുറ ഒക്കെ ഇട്ട് വൈറ്റ് കളർ ഷീറ്റൊക്കെ വിരിച്ചു പെർഫ്യൂസ് ഒക്കെ നിറഞ്ഞ ഒരു നല്ല ടാക്സി
.ഒറ്റ പ്രശ്നം
ഇത്തിരി പൈസ കൂടുതലാണ്
അതോണ്ട് ടാക്സില് കാസിൽ കാണാ പോയ വരാൻ ചിലപ്പോ പിച്ചയെടുക്കേണ്ടി വരും .
അപ്പോഴാണ് ബുള്ളറ്റ് ട്രെയിൻ ഓര്മ വന്നത്
കുറെ നാളായി ഇക്കാക്ക ഹബീബ് ദുബായ് മെട്രോ കഥ പറഞ്ഞു വെറുപ്പിക്കാൻ തുടങ്ങീട്ട് , ഓനോട്‌ ഇത്തിരി പൊള്ളു പൊളിക്കാൻ അതന്നെയാണ് ബെസ്ററ് വേ

കൂട്ടുകാരെ യാത്ര തുടങ്ങുകയാണ് ,
ടാക്സി കാരൻ  ബെഫു സ്റ്റേഷനിൽ ഇറക്കി വിട്ടു
ഒരു രണ്ടു കിലോമീറ്ററിന് 25 ഡോളർ വാങ്ങി
യെൻ മാത്രമേ ഇവര് സാദാരണ വാങ്ങു
അടുത്ത ബാങ്കിൽ പോയി ക്യാഷ് എക്സ്ചേഞ്ച് ചെയ്തു ബാക്കി ഒരു നാല് യെൻ എനിക്ക് തിരികെ തന്നു ഞാൻ വച്ചോളുന്നു പറഞ്ഞു സ്റ്റേഷനിൽ എത്തി ഒടുക്കത്തെ വൃത്തി ബഹളങ്ങൾ ഇല്ല ചായ ചയെ വിളികളില്ല മിക്കവാറും ആളുകൾ പാട്ടും കേട്ടിരിക്കുന്നു ..
പ്രശ്നം അതല്ല
ടിക്കറ്റ് എടുക്കണം കൌണ്ടർ ഇല്ല , ആരുമൊട്ടും ഇംഗ്ലീഷും പറയുന്നില്ല
അവസാനം ഒരു സ്‌കൂൾ കുട്ട്യേ കണ്ടു നല്ല സുന്ദരിയായ ഒരു പൊന്നു മോൾ
ഐ ഗോ ഗോ ആകാശി , ടിക്കറ്റ് വേണം ഹേ പോസ്സിബിൾ ?
പടച്ചോനെ ഞാൻ എന്താ പറയനെന്നും ഞാനും ആലോചിച്ചു

സംഗതി കുട്ടിക്ക് മനസിലായി
അവളുടെ ക്രെഡിറ്റ് കാർഡ് കാണിച്ചു തന്നു
ഞാൻ വാലറ്റ് എടുത്തപ്പോ അതിലുണ്ടായിരുന്ന അയ്യായിരം യെൻ നോട്ട് കണ്ടപ്പോ അവൾ അത് മേടിച്ചു എഡ്വേക്കോ കുത്തി
കൊറേ പൈസ ബാക്കി വന്നു ഒപ്പം ടിക്കറ്റും
സന്തോഷം കൊണ്ട് ഞാൻ ജാക്കി ചാൻ പടത്തിലൊക്കെ കാണും പോലെ കുനിജു നിന്നു  താങ്ക്സ് പറഞ്ഞു
എനിക്കൊരു ടോഫി കൂടി തന്നിട്ടാണ് അവൾ  പോയത്
ഒരു മലയാളി നെ പോലും കണ്ടില്ല അതെങ്ങനെ സാധ്യമാകും എന്ന് കുറെ ആലോചിച്ചു
ചെറിയ ഒരു ജാപ്പനീസ് അന്നൗൺസ്‌മെന്റ് ശേഷം ട്രെയിൻ വന്നു
ട്രെയിൻ എന്ന് പറഞ്ഞ നമ്മുടെ നാട്ടറിലെ ആർക്കും വേണ്ടാത്ത ട്രെയിൻ അല്ല
.നല്ല കിടിലൻ വൺ
അടിപൊളി ക്യൂഷൻ സീറ്റ്
450 യെൻ ആണ് ടിക്കറ്റ് ചാർജ് ആകാശി സ്റ്റേഷൻ കാത്തിരുന്നു ശട പടേന്ന് ആകാശി എത്തി
ഹബിയെ അന്റെ ദുബായ് ഒന്നും ഒന്ന്വല്ലട്ടാ
ഇതാണ് ട്രെയിൻ , ട്രെയിൻ എന്ന് പറഞ്ഞാ  ട്രെയിൻ
ഒരു പോക്കാണ് , ഇയ്യ്‌ പറയുപോലെ എമിരേറ്റ്സ് റോഡില് കാറും കൊണ്ട് പോകും പോലെ
ആകാശി എത്തി , സ്റ്റേഷൻ ഒരു എയർപോർട്ട് പോലെയാണ് ഒരുപാടു ഷോപ്പിംഗ് സെന്റർ , ഫുഡ് മാള് , ആകെ പാടെ മ്മടെ കൊച്ചിലെ ലുലു പോയ പോലെൻഡ് .
വില ഇത്തിരി കൂടുതലാണെങ്കിലും ക്വാളിൽറ്റി നല്ലതാണ് എന്ന് എല്ലാരും ജപ്പാനെ കുറിച്ച് പറയുന്നുണ്ട്‌ , അതോണ്ട് ഞാനും പറയുന്നു.
പുറത്തിറങ്ങിയപ്പോ റോഡ്‌ മൊത്തം ബാരിക്കേഡുകൾ
എന്തോ പണി നടക്കാണ് , എന്തായാലും ട്രാഫിക് വളരെ മനോഹരമായി
ഹാൻഡിൽ ചെയ്യുന്നു
തിരക്കുക ളില്ല . 20 മിനട്ട് നടക്കാൻ ഉള്ള ദൂരമുണ്ട് ആകാശി കാസിലിലേക് സ്റ്റേഷന്ന് ..
.വലിയ ഒരു സൈൻ ബോർഡ് വെച്ചിട്ടുള്ളത് അതികം റിസ്കെടുക്കേണ്ടി വന്നില്ല

കാസിലിലേക്കുള്ള വഴി നയന മനോഹരമാണ് , അരയന്നങ്ങലും ഒരു പാട് മീനുകളും ഒക്കെ ഉള്ള ഒരു തടാകം  കാസിലിനു ചുറ്റുമുണ്ട് , കുറെ ആളുകൾ അവിടേം എവിടേം കറങ്ങി നടക്കുന്നു , ഒരു ഫാമിലി ഔട്ടിങ് സ്പോട് പോലെ

ചിലർ പ്രണ യിനികളുമായി  കൈ കോർത്തിരിക്കുന്നു, മറ്റു ചിലർ മീനിനും അരയന്നതിനു തീറ്റ കൊടുക്കുന്നു
അതെല്ലാം പിന്നിട്ടിട് നേരെ കാസിൽ പടികൾ കയറാൻ തുടങ്ങി
വലിയ ഏരിയ ആണ് കാസിലിനു ചുറ്റും
അതികം ആളുകളില്ല
കാസിൽ ഉണ്ടാക്കിയത് യോഗാസവർ യെന്ന ആരോ ആണെന്ന് മായാറായ ഒരു കല്ലിൽ കൊത്തി വെച്ചിട്ടുണ്ട്
.1617 ലു ഉണ്ടാക്കിയ വളരെ പ്ലാൻഡ് ആയ ഒരു ക്രിയേഷൻ . ഒസാകാ സിറ്റിക്കും വെസ്റ്റേൺ ജപ്പാനിനും ഇടയിലുള്ള ഒരു സ്ട്രാറ്റജിക് ഏരിയ ആണ് ആകാശി അത് കൊണ്ടാകണം അവിടെ ഒരു കേസിൽ ഉണ്ടാക്കാൻ ഉണ്ടായ പ്രചോദനം
1739 ലു മേജർ റീപ്പർസ് നടന്നെങ്കിലും 1874 ലു മേജി  സർക്കാർ കാസിൽ ഡെമോളിഷ് ചെയ്തു അന്നവിടെ സഗാവ് അച്യുതാനന്ദൻ ഇല്ലാതിരുന്നദ് മെജി സർക്കാരിന്റെ ഭാഗ്യം
ഇല്ലെങ്കി മൂപ്പർ അവരെ കൊണ്ട് പുതിയത് ഒന്നവിടെ ഉണ്ടാക്കിച്ചേനെ
സർക്കാർ ഡെമോളിഷ് ചെയ്‌തെങ്കിലും കൺസ്ട്രക്ഷൻ കരുത്തു കൊണ്ട് ഇപ്പഴും നല്ല ചൊങ്കൻ ബ്രോ അയി കാസിൽ തലയുയർത്തി നിൽക്കുന്നു ..സമയക്കുറവു കൊണ്ട് അതികം സ്പെൻഡ്‌ ചെയ്യാൻ കഴിയാത്തതിൽ ഉള്ള വിഷമം ഉള്ളിൽ ഒതുക്കി തിരികെ കപ്പലിലേക്ക് യാത്ര തുടങ്ങി,
ജീവിക്കാൻ വേണ്ടി അല്ല ഭക്ഷണം കഴിക്കാൻ വേണ്ടി ജീവിക്കുന്നവരിൽ പെട്ടത് കൊണ്ടു ലോക്കൽ മാർക്കറ്റിൽ നിന്ന് അല്ലറ ചില്ലറ സാദനങ്ങൾ ഒക്കെ വാങ്ങി.
തേർഡ് ഓഫീസർ കൊടുക്കാൻ ഉമ്മച്ചി പറയുമ്പോലെ കോയി K ഫ്രൈ  F കട C ന്നു ഒരു ബർഗർ വാങ്ങി സ്റ്റേഷനിൽ എത്തി വൈകിയോണ്ട് നല്ല തിരക്കുണ്ട്
സ്‌കൂൾ കുട്ടി ഞെക്കിയ പോലെ ഞാനും കുറെ മഷിനുംമേ ഞെക്കി
എന്തോക്കെയോ സൗണ്ട് വന്നു ,
സെക്യൂരിറ്റി മൂപ്പരുടെ ഭാഷേല് കുറെ തെറി പറഞ്ഞു
എന്നോടാ കളി, ഞാൻ നല്ല മലയാളം അംഗഡിറക്കി ..
പടച്ചോനെ കാത്തോളീ ന്നും പറഞ്ഞു
ഞാൻ പൊട്ടനാണ് ന്നു തോന്നിയൊണ്ടാവും എന്റെ കയ്യിലെ പാസ് നോക്കി ആളൊരു ടിക്കറ്റ് എടുത്തു തന്നു
പണ്ട് സുരാജ് പറഞ്ഞ പോലെ ജംഗ്ഷൻ ചോദിയ്ക്കാൻ ഞാൻ കുറച്ചു മൂക്കേണ്ടി വന്നു
എന്റെ  കയ്യ് പിടിച്ചു പ്ലാറ്റഫോമിൽ കൊണ്ടാക്കി അടുത്ത് നിന്ന ആളോടെന്തോ പറഞ്ഞു .
അയാള് ചിരിച്ചു ഞാനും
അങ്ങനെ സംഭവ ബഹുലമായ യാത്രക്ക് ശേഷം കപ്പലിൽ തിരിച്ചെത്തി
ഡ്യൂട്ടി വാച്ച്മാൻ റേഡിയോ വിൽ പറയുന്നത് കേട്ടു
സിർ സെക്കണ്ട് ഓഫീസർ ഈസ് ബാക്

സ്റ്റെപ്പും കയറി മുകളിതീയപ്പോ പുളിങ്ങ ചിരിയുമായി തേർഡ് ഓഫീസർ ക്കു ആദ്യം ബർഗർ കൊടുത്തു
ആ ദേഷ്യം ഇത്തിരി കുറഞ്ഞപ്പോ ക്യാപ്റ്റൻ വന്നാലുടൻ കാണാൻ പറഞ്ഞിട്ടുണ്ടെന്ന് പറഞ്ഞു കോപ്പ് അയാൾക്കു കൊടുക്കാൻ ഒന്നും വാങ്ങിയില്ലാന്നു അപ്പോഴാണ് ഓര്മ വന്നത്
മെയ് ഐ കമിന് എന്നും പറഞ്ഞു ചിരിച്ചോണ്ട് ക്യാപ്റ്റന്റെ ഓഫീസിൽ ചെന്നു

സെക്കൻഡ് വി  ഗോട് അവർ നെക്സ്റ്റ് വോയേജ് ഇൻസ്‌ട്രുക്ഷൻ 
അടുത്ത ട്രിപ്പ് വൻകോവർ ലേക്കാണ് പാസ്സജ് പ്ലാൻ ഉടൻ ചെയ്യണം ന്നു

ആൻഡ് സെക്കൻഡ് നെക്സ്റ്റ് ടൈം പ്ളീസ് ഡോണ്ട് ടു ദിസ് ടു  മി ..

കാനഡയിൽ പോയിട്ടു അവിടുന്നു ഒരു സെൽഫി എടുത്തില്ലെങ്കി ബഷീർ പൊറുക്കൂല്ലന്നു മൂപ്പർകാരിയോ
എവിടെ നീയൊന്നും നന്നാവില്ലാന്നു സ്വയം പറഞ്ഞിട്ടുണ്ടാവും ക്യാപ്റ്റൻ

എസ് എന്നോ നോ എന്നോ പറയാതെ ചാർട് റൂമിൽ പോയി മെയ്ദീനേ ആ ചെറിയ സ്പാന്നെർ എടുത്തോളാൻ സ്വയം പറഞ്ഞു റൂട് വരച്ചു തുടങ്ങി

ആരോ വയ്യാന്നു ഉറക്കെ വിളിച്ചു പറയുന്നുണ്ടായിരുന്നു ..

ഉറക്കം വരുന്ന തളർന്ന കണ്ണുകൾ ആണെന്ന് തോന്നുന്നു

കപ്പൽ കാനഡയില് എത്തുവല്ലോ ല്ലേ .

Wednesday 16 January 2013

ഒരു വര്‍ഷം ..പല വേഷങ്ങള്‍.......,എക്സാം ക്ലിയര്‍ ചെയ്യാനും സീ  ഓ സീ  കിട്ടാനും ഓറല്‍ എക്സാം ക്ലിയര്‍ ചെയ്യാനും ഒക്കെയായി കുറേ നല്ല ദിവസങ്ങള്‍ കൊച്ചിയില്‍ ... ഇക്കാന്‍റെ വീട്ടിലെ ഫുഡും രാത്രിയിലെ ബൈക്ക് അഭ്യാസങ്ങളും അടിച്ചു പൊളിച്ച കാള്‍ സെന്‍റര്‍ ജീവിതവും എം എം ഡിയില്‍ ഒരു നൊസ്റ്റാള്‍ജിയ പോലെ ഒരുമിച്ചു കൂടിയ ബൂകിംഗ് ദിവസങ്ങളും എല്ലാം ഓര്‍മ്മകള്‍..,ഇടക് വെച്ച് ജോയിനിംഗ് ലേറ്റ് ആയപ്പോള്‍ ഒരു അധ്യാപകന്റെ എക്സ്ട്രാ റോളില്‍ എല്ലാവരേം വീണ്ടും പറ്റിച്ച ഒരു ഏഴു എട്ടു മാസങ്ങള്‍...,..ഗവന്‍മെന്‍റ് വിമോന്‍സ് കോളെജില്‍ സുന്ദരിമാര്‍കിടയില്‍ ഒരു സര്‍ വേഷം..കുറേ ടീച്ചര്‍മാര്‍ക് ഇംഗ്ലീഷ് പഠിപ്പിച്ച ദിവസങ്ങള്‍,..അതിനും പുറമേ ഐ ഇ എസ്  തൃത്താല സ്കൂളില്‍ വീണ്ടും സര്‍ വേഷം...ഒരു പാട് ഫ്രെണ്ട്സ് , നുണകള്‍..,പഠിപ്പിച്ച നാളുകള്‍ ,ഉറങ്ങാതെ പഠിച്ച ദിവസങ്ങള്‍ ബഷീറിനൊപ്പം മോഡല്‍ ഫോടോഗ്രഫിക്ക് ചുമ്മാ കൂടെ നടന്ന സമയം..എല്ലാത്തിനും വിട ..വീണ്ടും നാവിഗറ്റൊറുടെ വേഷം... വിട ..നല്ല നാളുകള്‍ക്കു ..സുഹൃതു ക്കള്‍ക്ക് .... യാത്രയാവുന്നു സ്പൈനിലെക് നാളെ രാത്രി.. പ്രാര്‍ത്ഥിക്കണം എനിക്ക് വേണ്ടിയും.....

Thursday 10 January 2013

സമരം

പണ്ട് ഞങ്ങള്‍ സ്കുളില്‍ സമരം വിളിച്ചപ്പോ അത് തോന്നിവാസം ,തേങ്ങാ കൊല , വേറേ പണിയില്ലേ പിള്ളാരേ എന്തൊക്കെ ഡയലോഗുകള്‍ ആയിരുന്നു സാറാമ്മാരുടെ വക..... അമ്മായിക് പുരപ്പുറവും അടിക്കാല്ലോ അല്ലേ.... സമരം ആവശ്യമോ അനാവശ്യമോ എല്ലാവര്‍ക്കും അറിയാം .. മാതൃക ആവെണ്ടവര്‍ ആണല്ലോ അദ്യാപകര്‍ ...ജോലി ചെയ്യുന്ന ആധ്യാപകരെ തെറി വിളിക്കുക ..ഭരണിപ്പാട്ട് സ്റ്റൈലില്‍ തകര്‍പ്പന്‍ മുദ്രാവാക്യങ്ങള്‍ ... എന്തിനു സ്വയം വില കളയുന്നു ... നന്നാവണം എന്നല്ല .. ഇനി പിള്ളാര് വക തല്ലും കുടി മേടിച്ചു തുണി പൊക്കി ഓടുന്ന സീന്‍ കൂടി കാണിച്ചു കൃതാര്തര്‍ ആവരുത്...plz 

Tuesday 8 January 2013

മന്ത്രി ആര്യാടന് ഒരു കത്ത് മലപുറത്ത് നിന്ന്...

പ്രിയപ്പെട്ട മന്ത്രി സാര്‍ അറിയാന്‍ 

സാര്‍ എന്‍റെ  കുടി മലപ്പുറം ജില്ലയുടെ കൊറച്ചു അടുത്താണ്.. കൊറചീസം ആയിട്ട് ഇവടെ എപ്പളും ലൈറ്റ് എപ്പളും പോവും.. ഇഞ്ഞു 30 ദിവസത്തിനെ ആകപ്പാടെ കരന്റ്റ്‌ ഉണ്ടാക്കാന്‍ ഉള്ള വള്ളം ഞമ്മളേ  ഡാമില്‍ ഉള്ളുന്നു ഒക്കെ ഇങ്ങള് പറഞ്ഞ്തയിട്ടു ചെക്കന്‍ മാര് പറയണത് കേട്ടു.. ഇനിപ്പോ ഞാന്‍ വിചാ രിച്ചിട്ടു ഒറ്റെ മാര്‍ഗള്ള്ട്ടാ ... ഞമ്മടെ മൗല്യാരെയ് വിളിച്ചിട്ട് ഒരു മുട്ട പ്രയോഗം.. മൂപ്പര് ചുട്ട കൊയിനെയ് പറപ്പിച്ചിട്ടില്ല എന്നാലും ഷവായ കൊയില്ലേ  ഈ കടയിലോക്കേ  ചുട്ടു തരുന്നദ് അത് നന്നായിട്ട് തിന്നുനദ്‌ അതു ഞാന്‍ കണ്ടിട്ടുണ്ട് ... മൊല്ലാക്കാനെയ് വിളിച്ചിട്ട് ഇങ്ങള് കാര്യം പറയു..ആള് ലീഗ് ഒന്നുഅല്ല.. പക്ഷേ ലീഗേരെ പോലെ കായി നല്ലം വാങ്ങും.. ഇങ്ങള്‍ വിഷമിക്കണ്ട .. ഞമ്മടെ കോണ്‍ഗ്രസ്‌ പണ്ട് തിരഞ്ഞെടുപ്പിന് കൊടുത്ത കായി ബാക്കി ഓല കയ്യിലുപ്പഴും ഉണ്ടല്ലോ... ഇനി ഒന്നും നോക്കണ്ട ഫോണടുകു... കുത്തി  ബിളികീം ...... ഇനിപ്പോ മൌല്യാര് വിചാരിച്ചു നടന്നിലെങ്കി ഞമ്മടെ കുഞ്ഞാലിക്കുട്ടി സയിബിനെയ് വിളിച്ചാ മതി ... ആള് വിജാരിചാല്‍ നടക്കാത്ത കാര്യം ഉണ്ടോ ഈ മലപ്പോറത്തു ... മോല്ലക്കാനല്ല വേണം എന്ന് വെച്ചാ അങ്ങ് പേര്‍ഷ്യ ന്നു ആള് വരില്ലേ ..ഓര്‍മയില്ലേ ഐസ് ക്രീം കേസില്‍ ആ പെണ്ണ് 150 വട്ടം മാറ്റി പറഞ്ഞത് .. ഇതൊക്കെ സാധിച്ച മൂപ്പര്‍ക്ക് ഈ മുട്ട പ്രയോഗം ഒക്കെ നടത്തി തരാന്‍ വെറും സിമ്പിള്‍ ആളെ മന്ത്രി സാറേ .. 30 ദിവസം ഇപ്പോ  കയ്യും ... അതിനു മുമ്പ് വേണം എന്നുണ്ടെങ്കില്‍ ചെതോളിം ..

സ്നേഹത്തോടെ 
ഒരു ആള് 
മലപ്പുറം ജില്ല ക്ക് അടുത്‌ന്നു .. 

Tuesday 1 January 2013

RTO ഓഫിസി ലേ സുന്ദരി

നിങ്ങള്‍ കേരളത്തിലെ ഡ്രൈവിംഗ് ഓണ്‍ലൈന്‍ ടെസ്റ്റ്‌ എഴുതിയിട്ടുണ്ടോ ? എങ്കില്‍ ഈ അനുഭവം നിങ്ങളുടേത് കൂടിയാവാം.. വര്‍ഷങ്ങളോളമായി ലൈസന്‍സ് ഇല്ലാതെ വണ്ടി ഓടിച്ചു പോലീസു  പിടിക്കാത്ത ആത്മധൈര്യവുമായി ഞാനും ഓണ്‍ലൈന്‍ ടെസ്റ്റിനു  പോയി ... രാവിലെ നേരത്തേ എഴുന്നേല്‍ക്കുന്ന സ്വഭാവം ഉള്ളത് കൊണ്ടാവും പത്തു മണിക് അവിടെ എത്യപ്പോ ഒരു അനകോണ്ട സ്റ്റൈലില്‍ ഉള്ള ക്യു കണ്ടു മനം നിറഞ്ഞു..ഇനിയിപ്പോ എന്തു  ചെയ്യും ... ഓരോരുത്തരും ലൈനില്‍ ഇടക്ക് കേറാന്‍ ശ്രമിക്കുന്നവരെ നല്ല പട്ടാമ്പി തെറി വിളിക്കുന്നത്‌ കേട്ടപ്പോ കൂട്ടുകാരനെ കണ്ടെങ്കിലും അവനോടപ്പം തിക്കി കേറാന്‍ നിന്നില്ല .. എന്തിനു വെറുതേ കൈപുറത്തു കിട്ടുന്ന തെറി പട്ടാമ്പി പൊയി കേള്‍ക്കണം അല്ലേ? ആര്‍ക്കും വേണ്ടാത്ത കുറേ കസേരകള്‍ കൂട്ട്യിട്ട ആ മനോഹരമായ കാറ്റും കൊണ്ട് ഞാന്‍ ഇരുന്നു..  അപ്പോഴാണ് ഒരു മാലാഖയെപോലേ ആ സുന്ദരി നടന്നു വന്നത് ....സുന്ദരമായ തട്ടതിനുള്ളില്‍ ഒരു കൊച്ചു സുന്ദരിയായി അവള്‍ എന്‍റെ നേര്‍ക്ക്‌ നടന്നു വന്നു..രാവിലെ കാര്യമായി ഒന്നും കഴിക്കാത്ത കാരണം ഞാന്‍ പുറത്തു നിന്നും ചായയും ബിസ്കറ്റും വാങ്ങിയിരുന്നു .. ഒരു ബിസ്കറ്റ്   ഞാന്‍ അവള്‍ക്കു നേരേ നീട്ടി... ഒരു കിസ്സ്‌ ചോദിച്ച പോലെ ഒരൊറ്റ ഓട്ടം  ആയിരുന്നു അവള്‍ .. കുറച്ചു കഴിഞ്ഞു അവള്‍ വീണ്ടും വന്നു.. ഇത്തവണ ഞാന്‍ ബിസ്സുറ്റ് കൊടുത്തപ്പോള്‍ അവള്‍ സ്വീകരിച്ചു ..ഒരേ ഗ്ലാസില്‍ ചായയുടെ ഒരു സിപും അവള്‍ കുടിച്ചു.രണ്ടു പേരും അങ്ങിനെ ബിസ്കറ്റ് ചായയില്‍ മുക്കി തിന്നു രസിക്കുംബോഴാണ്  അവളുടെ ഉമ്മച്ചി വന്നത്.. ആദ്യം എന്നേ ഒരുമാതിരി നോട്ടം നൊക്കിയെങ്കിലും അവള്‍ ഉമ്മയോട് എന്തോ പറഞ്ഞിട്ടായിരിക്കണം എന്നേ നോക്കി ഉമ്മയും ചിരിച്ചു ... ആ 3 വയസ്സ്കാരി  കൊച്ചു മലാഖ എന്നേ വല്ലാതെ ആകര്‍ഷിച്ചു .. ഹല മോള്‍ക്ക്‌ വേണ്ടി വാങ്ങിയ മഞ്ചും കൊടുത്തു അവളോട് ബൈ പറഞ്ഞു .. പിന്നെയാണ് അറിഞ്ഞത് അവളുടെ ഉപ്പ RTO  ഓഫീസിലെ ആരോ ആണെന്ന്.. അങ്ങനെ ആ സുന്ദരികുട്ടിയുടെ ശുപാര്‍ശയില്‍ എന്നേ നിയമത്തിനു വിപരീതമായി ആദ്യം വിളിച്ചു..ഉമ്മയും അവളും കൂടി എക്സാമിനു വന്നതാനെത്രേ.. അങ്ങനെ ഞാനും പരൂഷ എഴുതി.. ചോദ്യം 1: റിയര്‍ വ്യൂ മിറര്‍ എന്തിനു ഉപയോഗിക്കുന്നു? ഉത്തരങ്ങള്‍     1.ഡ്രൈവര്‍ കു മുഖം നോക്കാന്‍...2........... 2.22, 2. പിന്‍സീറ്റില്‍ ഉള്ളവരെ നോക്കാന്‍ ,3.പുറകിലെ വാഹനം കാണാന്‍...,............. അങ്ങനെ വളരെ ട ഫ് ആയ പരീക്ഷ ഞാനും ജയിച്ചു.. തിരികെ വരാന്‍ എന്‍റെ  ബൈ ക്ക് സ്റ്റാര്‍ട്ട്‌ ചെയ്തപ്പഴാണ് മിറര്‍ ലുടേ ഓടി വരുന്ന ആ പോന്നു മോളേ വീണ്ടും കണ്ടത്.. ഒരു കല്യാണ കത്തുമായി .. സ്നേഹത്തോടെ ഉള്ള ഒരുമ്മയും തന്നു അവള്‍ ഓടിപ്പോയി.. സന്ദോഷം കൊണ്ട് ഞാനും നുണകുഴികള്‍ കാണിച്ചു അസ്സലായിറ്റൂ ഒന്ന് ചിരിച്ചു ..താഴെ കിടന്ന ഒരു ബോട്ട്ലെ തട്ടി തെറിപ്പിച്ചു.. അതു  കണ്ടു നിന്ന അവളുടെ ഉമ്മച്ചിയും ചിരിച്ചു... അപ്പൊ എന്റെ ഡൌട്ട് ഇതാണ്..ശെരികും റിയര്‍ വ്യൂ മിറര്‍ പുറകീന്ന് വരുന്ന സുന്ദരികളേ കാണാന്‍ ആണോ?അപ്പൊ ഞാന്‍ എഴുതിയ പരീക്ഷ തൊറ്റി ണ്ടാവുമോ ???? കണ്‍ഫ്യൂഷന്‍........,......!!! 

Sunday 23 December 2012

സച്ചിന്‍ പോയ പോക്കേയ്

ലോകം അവസാനിച്ചില്ലെങ്കിലും സച്ചിന്‍ വിരമിച്ചു...നന്നായി ,ഇപ്പോ ദൈവം കളി നിറുത്തി ഇഞ്ഞു ഞമ്മളു കളി കാണൂലാ എന്നൊക്കെ സ്റ്റാറ്റസ് അപ്ഡേറ്റ് ചെയ്യുന്ന തിരക്കിലാണ് എല്ലാ ഹിമാറുകളും ... കൊറച്ചീസം വരെ തല്ലു പിടിക്കാന്‍ ഒരു പെണ്‍ കുട്ട്യുടേ കഥന കഥയുണ്ടായിരുന്നു എല്ലാര്‍ക്കും.. അല്ല ചെങ്ങായിമാരേ എന്‍റെ ഉപ്പയും ഇങ്ങനെയായിരുന്നു ..ക്രിക്കറ്റ് കളിക്കാരന്‍ ഒന്നുഅല്ലെങ്കിലും മൂപ്പരും റിട്ടയര്‍ ചെയ്യാന്‍ ആയപ്പോ ഭയങ്കര സങ്കടത്തില്‍ ആയിരുന്നു..ഇനിപ്പോ വെറുതേ ഇരിക്കണ്ടേ ?..എന്നേ ആരും പഴയ പോലെ മൈന്‍ഡ് ചെയ്യൂലാ എന്നൊക്കെ.. പാവം ഉമ്മച്ചിയോ ഫുള്‍ ഹാപ്പി... ഇനി രാവിലെ ചോറ് പാത്രത്തില്‍ ആകേണ്ട ..കറക്റ്റ് ടൈമിന് മീന്‍ കിട്ടും അങ്ങിനെ പലതും ആയിരുന്നു ഉമ്മാന്റെ ചിന്ത ... അതോണ്ട് ഇങ്ങള്‍ ആരും പേടിക്കണ്ട ..മൂപ്പര് മീന്‍ വാങ്ങാന്‍ പോയില്ലെലും കുടീല് കുട്ട്യോളേം മക്കളേം ഒക്കെ നോക്കി പെണ്ണുങ്ങളെ ഒപ്പം അടിപൊളിയായിട്ടു ജീവിച്ചോളും ..എന്നിട്ടു ഒരു പുളിച്ച ചിരിയും പാസാക്കി ഇടക് കള്ളന്‍ മാരുടെ പറുദീസയായ രാജ്യസഭയില്‍ പോയി ഇരിക്കും..അപ്പൊ ഈ സ്റ്റാറ്റസ് അപ്ഡേറ്റ് ചെയ്തവരൊക്കെയ് എന്താവും ..... ഞമ്മളേ  ശശി ല്ലേ കൂട്ടരേ...
സച്ചിന്‍ പോയ പോക്കേയ് ....

Sunday 23 September 2012

ഇപ്പോള്‍  കിട്ടിയത് ..........

കല്യാണം കഴിഞ്ഞവര്‍ തീര്‍ച്ചയായും വായിക്കുക .....!!




.സന്തോഷകരമായ കുടുംബ ജീവിതത്തിനു, ചില മാര്‍ഗരേഖകള്‍...

1. ഭാര്യയെ 'എടി', 'നീ' എന്നൊക്കെ വിളിക്കുന്നതിനു പകരം 'കുട്ടാ, കുട്ടാ' എന്ന് മാത്രമേ വിളിക്കാവൂ. സംതൃപ്ത ദാമ്പത്യത്തിനു ശ്രീമാന്‍ കാലച്ചന്ദ്ര മേനോന്‍ എഴുതിയ 'ഏപ്രില്‍ പതിനെട്ട്' എന്ന മനശാസ്ത്ര നോവലില്‍ ഇത് പരാമര്‍ശിക്കുന്നുണ്ട്.


2. രാവിലെ എഴുന്നേറ്റു പല്ലുപോലും തേയ്ക്കാതെ ഇഡലിയും ചമ്മന്തിയും അടിച്ചു കേറ്റുമ്പോള്‍ 'കുട്ടാ എന്നെ വിളിക്കാതിരുന്നതെന്താ, ചട്ടിനിയ്ക്ക് തേങ്ങ ഞാന്‍ തിരുമ്മി തരുമായിരുന്നല്ലോ' എന്ന് പറയുക. നിങ്ങള്‍ യഥാര്‍ത്ഥത്തില്‍ തേങ്ങ തിരുമ്മേണ്ട യാതൊരു ആവശ്യവുമില്ല. പൊട്ടിയായ ഭാര്യ ഈ കമെന്റു കൊണ്ട് തന്നെ ത്രിപ്തയായിക്കൊള്ളും.


3. പത്രം വായിക്കുമ്പോള്‍, മുഴുവനും പേജും ഇറുക്കിപ്പിടിചോണ്ടിരിക്കാതെ ആ മെട്രോ മനോരമയുടെ പേജെങ്കിലും ഭാര്യയ്ക്ക് കൊടുക്കുക. രണ്ടു മിനിട്ട് കൊണ്ട് വായന കഴിഞ്ഞു തിരിച്ചു കിട്ടും. ഇല്ലെങ്കില്‍, 'ഈ വീട്ടില്‍ എനിക്ക് പത്രം പോലും വായിക്കാന്‍ കിട്ടുന്നില്ല' എന്ന് തുടങ്ങുന്ന ഒരു രണ്ടു മണിക്കൂര്‍ വഴക്ക് പ്രതീക്ഷിക്കാം.


4. സത്യസന്ധതയ്ക്ക് ദാമ്പത്യ ജീവിതത്തില്‍ വലിയ പ്രാധാന്യമില്ല. ഭാര്യുണ്ടാക്കിയ കാശ്മീരി ചില്ലി കൊപ്പെന്‍ ചിക്കെന്‍ വായിവെക്കാന്‍ പോലും കൊള്ളില്ലെങ്കിലും ആ കാര്യം മിണ്ടിപ്പോകരുത്‌. നിങ്ങള്ക്ക് തീരെ കഴിക്കാന്‍ സാധിക്കുന്നില്ലെങ്കില്‍ 'ഇത് ഞാന്‍ പൊതിഞ്ഞു ഓഫിസില്‍ കൊണ്ടുപോകാം, സുഹൃത്തുക്കള്‍ക്കും നല്കാമല്ലോ' എന്ന് പറയുക. ഓഫിസിലേക്കുള്ള വഴിയില്‍ ഇത് ഭാര്യയറിയാതെ കളയാം. അതല്ല, ഇനി നിങ്ങള്ക്ക് ഇഷ്ടമില്ലാത്ത ആരെങ്കിലും ഉണ്ടെകില്‍ ഇതെന്റെ ഭാര്യയുണ്ടാക്കിയ കാശ്മീരി ചില്ലി കൊപ്പെന്‍ ചിക്കെന്‍ ആണെന്ന് പറഞ്ഞു അവര്‍ക്ക് കൊടുത്തേക്കുക. ഭാര്യയേയും പ്രീതിപ്പെടുതാം, പ്രതികാരവുമാകാം.


5. ഭാര്യ തടിച്ചു വീപ്പക്കുറ്റി പോലെയാനിരിക്കുന്നതെങ്കിലും, 'കുട്ടാ നീ വല്ലാതെ മെലിഞ്ഞു പോയി' എന്നിടയ്ക്കിടെ പറയുക. താന്‍ കെട്ടിയവനെക്കാളും തടിച്ചുവെന്ന തോന്നലുള്ള ഭാര്യമാര്‍ കൂടുതല്‍ കുടുംബ വഴക്കുകള്‍ ഉണ്ടാക്കുന്നവരാനെന്നു തെളിഞ്ഞിട്ടുണ്ട്.


6. നിങ്ങള്‍ പരീക്ഷയ്ക്ക് പഠിക്കുന്ന കൊണ്സേന്‍ട്രെഷനില്‍ ഐ പി എല്‍ കാണുമ്പോള്‍ അവള്‍ ഓഫിസിലെ കണകുണ കാര്യങ്ങള്‍ പറയുകയാണെങ്കില്‍ 'നീ ഒന്ന് ചിലയ്ക്കാതിരിക്കാമോ' എന്നാവരുത് നിങ്ങളുടെ പ്രതികരണം. പറയുന്ന കാര്യങ്ങള്‍ക്ക് നിങ്ങള്‍ മറുപടി പറയണംന്ന് ഭാര്യയ്ക്ക് ഒരു നിര്‍ബന്ധവുമില്ലെന്നു മനസിലാക്കുക. ഇടയ്ക്കിടയ്ക്ക് മൂളിക്കൊടുതാല്‍ ധാരാളം മതിയാവും. ഇനി അതും നിങ്ങളുടെ ശ്രദ്ധ കളയുമെന്നുന്ടെങ്കില്‍ ഇടവിട്ടുള്ള മൂളലുകള്‍ ഒരു ടേപ്പില്‍ പകര്‍ത്തി ഭാര്യ സംസാരിക്കാന്‍ തുടങ്ങുമ്പോള്‍ ഓണ്‍ ചെയ്തു വെച്ചേക്കുക. ടേപ്പിന്റെ കാര്യം ഭാര്യ അറിയാന്‍ പാടില്ലെന്ന് പ്രതേയ്കം പറയേണ്ടല്ലോ.


7. ഒരുമിച്ചിരുന്നു ടി വി കാണുമ്പോള്‍, വല്ലപ്പോഴും ആ ടി വി റിമോട്ട് പിടിക്കാന്‍ ഭാര്യയെ അനുവദിക്കുക. സ്ത്രീ പുരുഷ സമത്വത്തിന്റെ പ്രതീകമായിട്ടാണ് മിക്ക ഭാര്യമാരും ടി വി റിമോട്ടിനെ കാണുന്നത്. അത് കൊണ്ട് ഇത് വളരെ പ്രാധാന്യമര്‍ഹിക്കുന്നു. പിടിക്കാന്‍ മാത്രം അനുവദിച്ചാല്‍ മതി. ചാനെല്‍ മാറ്റുന്നത് നിങ്ങള്ക്ക് തന്നെയാവാം.


8. വല്ലപ്പോഴും ഭാര്യയോടൊപ്പം ഒരു സില്ലി റൊമാന്റിക് സിനിമാ കാണുക. ഇത് നിങ്ങള്ക്ക് വളരെ പ്രയാസമുള്ള കാര്യമാണെങ്കിലും കുടുംബ ഭദ്രതയ്ക്ക് ഇതാവശ്യമാണ്. വല്ലാതെ ബോറടിക്കുന്നുടെങ്കില്‍ ചെറുതായി മയങ്ങാവുന്നതാണ്. ഇടവേളയ്ക്കു പോപ്‌ കോണ്‍, പഫ്സ്, തുടങ്ങിയവ വാങ്ങുന്നതും ഭാര്യയുടെ മനസ്സില്‍ നിങ്ങളുടെ ഇമേജു വര്‍ദ്ധിപ്പിക്കും.


9. ഭാര്യയുടെ സുഹൃത്തുക്കള്‍ വീട്ടില്‍ വരുമ്പോള്‍, കുശുംബികള്‍ 'എന്റെ ഭര്‍ത്താവോ നിന്റെ ഭര്‍ത്താവോ മെച്ചം' എന്ന് അളക്കാന്‍ വരുന്നതാണെന്ന് മനസിലാക്കി ബുദ്ധിപൂര്‍വ്വം പ്രവര്‍ത്തിക്കുക. 'കുട്ടനില്ലെങ്കില്‍ എന്റെ ജീവിത കൊഞ്ഞാട്ടയായിപ്പോയേനെ' എന്ന ലൈനില്‍ കത്തി വയ്ക്കുക. കൂട്ടത്തില്‍ സുന്ദരികള്‍ ഉണ്ടെങ്കില്‍ അവരെ അവഗണിച്ചു വിരൂപകളോട് മാത്രം സംസാരിക്കുക. ഓര്‍ക്കുക, നൈമിഷിക സുഖമല്ല ജീവിതകാലം മൊത്തമുള്ള സമാധാനമാണ് നിങ്ങളുടെ ലക്‌ഷ്യം.


10. ഇടയ്ക്കിടയ്ക്ക്, 'കുട്ടാ സഹായിക്കണോ, കുട്ടാ സഹായിക്കണോ' എന്ന് അങ്ങോട്ട്‌ ചോദിച്ചെക്കുക . നിങ്ങളുടെ സ്നേഹത്തില്‍ പുളകം കൊണ്ട് ഭാര്യ എല്ലാ പണികളും പൂര്‍വാധികം ഉത്സാഹത്തോടെ തന്നെ ചെയ്തോളും. ഓര്‍ക്കുക, സ്ത്രീകളുടെ സൈകോളജി പ്രകാരം പ്രവര്‍ത്തിയല്ല, വാചകമാണ് കുടുംബ ഭദ്രതയ്ക്ക് ആവശ്യം.


11. അന്തിമമായി, ഭാര്യയ്ക്ക് നിങ്ങളെ ഉപദേശിക്കാനും നല്ലവഴിക്കു നടത്താനുമുള്ള അവകാശമുണ്ടെങ്കിലും നിങ്ങള്ക്ക് തിരിച്ചു ആ അവകാശമില്ല എന്ന് മനസിലാക്കുക. വിവരക്കേടുകൊണ്ടു പോലും 'കുട്ടാ നീ ചെയ്തത് തെറ്റായിപ്പോയി' എന്ന് പറയാതിരിക്കുക. കാരണം, സ്ത്രീകളുടെ സൈകോളജി പ്രകാരം അവര്‍ ഒരിക്കലും തെറ്റ് ചെയ്യില്ല.